Friday, July 03, 2009

രാജേഷ്‌ ഹരീന്ദ്രനെ പരിചയപ്പെടൂ ..

ഇല്ലം മൂടും (രചന: ചിറ്റൂര്‍ ഗോപി , സംഗീതം : സണ്ണി സ്റ്റീഫന്‍ , ആലാപനം : രാജേഷ്‌ ഹരീന്ദ്രന്‍ )



കേളി വിളക്ക് തെളിഞ്ഞൂ (സംഗീതം/ ആലാപനം : രാജേഷ്‌ ഹരീന്ദ്രന്‍)


തീരെ അകലാത്ത സ്നേഹത്തിനായ് (ആലാപനം : രാജേഷ്‌ : രചന / സംഗീതം: ഫാ: ഷാജി തുമ്പചിറയില്‍)

Read More...

Thursday, July 02, 2009

പിന്നെയും പിന്നെയും മെലഡിയുടെ പൂക്കാലം (രവി മേനോന്‍)

വിദ്യാസാഗറിനെ കുറിച്ചുള്ള ഈ ലേഖനവും MSIക്ക് വേണ്ടി പങ്കുവയ്ച്ചതിനു ശ്രീ രവി മേനോനോട് കൃതജ്ഞത രേഖപ്പെടുത്തുന്നു

Pinneyum Pinneyum Vidya Sagar

Read More...

നിലാവുപോലെ ഒരു മെഹ്ഫില്‍ (രവി മേനോന്‍)

ശ്രീ രവി മേനോന്റെ ഈ ലേഖനം MSI യുമായി പങ്കുവയ്ച്ചതിനു അദ്ദേഹത്തോട്‌ നന്ദിയും സന്തോഷവും അറിയിക്കുന്നു..

Mehdi Hassan

Read More...

Wednesday, July 01, 2009

മൊഞ്ചിന്റെ പാട്ടുകള്‍

സിനിമാ എന്ന മാധ്യമത്തിന്റെ വളരെ ശുഭോദര്‍ക്കമാ‍യ സംഭാവനയാണ് വിവിവിധ ജനസമൂഹങ്ങളുടെ ജീവിതത്തിലേക്ക് തുറന്നു കൊടുത്ത കാ‍മറാക്കണ്ണ്. പ്രധാനമായും ഹിന്ദുജീവിത രീതി പിന്‍ തുടര്‍ന്നിരുന്ന ഒരു സമൂഹത്തിനും വിശിഷ്യാ അതിലെ വായനാശീലമോ ഉന്നത വിദ്യാഭ്യാസമോ ഇല്ലാത്ത സാധാരണക്കാരനും മറ്റു മതങ്ങളില്‍പ്പെട്ടവരുടെ ആചാരാനുഷ്ഠാനങ്ങള്‍ പരിചയപ്പെടുത്തിയവയാണ് നമ്മുടെ സിനിമകള്‍. തിരിച്ചും അങ്ങനെതന്നെ. ഒരു ഹിന്ദു കുടുംബത്തിലേക്ക് അടുത്തു നോക്കാന്‍ കഴിയുന്ന സാഹചര്യം പണ്ട് മറ്റ് മതക്കാര്‍ക്ക് കുറവായിരുന്നു എന്നു തന്നെ പറയാം. ഒരുപാടു പുസ്തകങ്ങള്‍ക്കോ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കോ കഴിയാഞ്ഞത് സിനിമയ്ക്ക് ഇക്കാര്യത്തില്‍ കഴിഞ്ഞിട്ടുണ്ട് എന്നു നിസ്സംശയം പറയാം. അനുവദനീയമായ ചുറ്റുപാടുകളില്‍ നിന്നു നോക്കിയാല്‍ കണ്ണെത്താത്ത ദൂരെയുള്ള പലചുറ്റുപാടുകളും കാഴ്ചക്കകത്ത് എത്തിച്ചത് സിനിമയാണ്.

ഈ തലത്തില്‍ നിന്നു സംസാരിക്കുമ്പോള്‍ മലയാള സിനിമകളിലെ മാപ്പിളപ്പാട്ടുകള്‍ നല്‍കിയ സംഭാവന എത്ര വലുതാണെന്നു കാണാം. സാമ്പ്രദായികമായ ആലാപനങ്ങളില്‍ നിന്നുള്ള വ്യത്യാസം, വാക്കുകളുടെ ഉച്ചാരണ വൈവിധ്യം, വാക്കുകളുടെ തന്നെ ഉപയോഗ വൈവിധ്യം, സംഘഗാനങ്ങളുടെ സൌന്ദര്യം എന്നിവ കേള്‍വിയെ അലങ്കരിക്കുന്നു. കാഴ്ചയ്ക്കു തിലകം ചാര്‍ത്തുന്നത് വേഷഭൂഷാദികളും, നടന -ചലനങ്ങളിലെ പുതുമകളും. ഒപ്പനപ്പാട്ടുകളും കവ്വാലി ശൈലിയും മലയാളിയുടെ കാതില്‍ തേന്മഴയായ് പെയ്തിറങ്ങാന്‍ തുടങ്ങിയത് സിനിമ പ്രചാരം നേടിയതിനു ശേഷം മാത്രമാണ്. അതിനു മുന്‍പ് ഒരു നിശ്ചിത ശതമാനത്തില്‍ കവിഞ്ഞുള്ളവര്‍ക്കൊന്നും അത്ര പ്രാപ്യമായിരുന്നില്ല ആ സൌന്ദര്യക്കാഴ്ചകള്‍.

പ്രാര്‍ഥനയുടെ വേറിട്ട ഭാവവും തീവ്രതയും നമുക്കു മുന്നിലേക്കെത്തിച്ച മുസ്ലീം ഭക്തിഗാനങ്ങളെപ്പറ്റിയും ഓര്‍ക്കാതിരിക്കാനാവില്ല. ഇരുകൈകളും ആകാശത്തിലേക്കുയര്‍ന്ന്, മിഴികള്‍ പാതിയടഞ്ഞ് , പരമകാരുണികനായ സ്രഷ്ടാവിനോട് ദു ആ ചെയ്യുന്ന കാഴ്ചകളില്‍ ഹൃദയം സംശുദ്ധമാക്കപ്പെടുന്നു. മനസ്സ് നിര്‍മ്മലമാക്കപ്പെടുന്നു.

ഇന്നത്തെപ്പോലെ ചാ‍നല്‍ ബഹളങ്ങളില്ലാത്ത പോയകാലങ്ങളില്‍ എങ്ങനെയാണ് മാപ്പിളഗാനങ്ങള്‍ ഹൃദയത്തിലേറി ഒരിക്കലും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ കുടിയിരിപ്പായത്? ആകാശവാണിയുടെ ദയാവായ്പായിരുന്നു മുഖ്യം. സിനിമാതീയറ്ററുകളിലെ ഉച്ചഭാഷിണികളും , ഇന്ന് ‘ഫെയറുകള്‍’ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന പണ്ടത്തെ സൈക്കിള്‍ യജ്ഞം പോലെയുള്ള പ്രാദേശിക കൂട്ടായ്മകളും മാപ്പിളഗാനങ്ങള്‍ ഉള്‍പ്പടെയുള്ള സിനിമാഗാനങ്ങള്‍ സാധാരണക്കാരനില്‍ എത്തിക്കുന്നതില്‍ വിപ്ലവകരമായ പങ്കു വഹിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ ചിരിക്കുകയോ മുഖം ചുളിക്കുകയോ ചെയ്തേക്കാം. പക്ഷെ അവയൊക്കെ ഒരു സമൂഹത്തിന്റെ ആസ്വാദനക്ഷമതയില്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ ഒന്നുകില്‍ കാണാതെ പോവുകയോ അല്ലെങ്കില്‍ നം അതു സമ്മതിക്കാന്‍ കൂട്ടാക്കാതിരിക്കുകയോ ആണ് ചെയ്യുന്നത്.


പി ഭാസ്കരന്‍-ബാബുരാജ് കൂട്ടുകെട്ടാണ് മലയാളിക്ക് മാപ്പിളപ്പാട്ടിന്റെ സുവര്‍ണ്ണകുംഭം തുറന്നു ചൊരിഞ്ഞതില്‍ മുന്നില്‍ നില്‍ക്കുന്നത്. മാപ്പിളഗാനങ്ങളുടെ സമസ്ത മേഖലകളിലും ഈ രണ്ടുപേരും ചേര്‍ന്നുണര്‍ത്തിയ അനുരണനങ്ങള്‍ ഇന്നും നിലച്ചിട്ടില്ല. ഓരോ കേള്‍വിയിലും പുതുമയുടെ പൊന്‍മുത്തുകള്‍ പൊഴിഞ്ഞു വീഴുന്നു. ‘പാലാണ് തേനാണ്, കദളിവാഴക്കൈയിലിരുന്ന് (ഉമ്മ), താരമേ താരമേ (ലൈലാ മജ്നു),വെളുക്കുമ്പോള്‍ കുളിയ്ക്കുവാന്‍ (കുട്ടിക്കുപ്പായം), കണ്മണി നീയെന്‍ (കുപ്പിവള), എന്റെ വളയിട്ട കൈ (സുബൈദ), മണിമാരന്‍ തന്നത്(ഓളവും തീരവും), നീലമേഘമാളികയില്‍ (യത്തീം)തുടങ്ങിയ പ്രണയഗാനങ്ങളും, ഒരുകൊട്ടപ്പൊന്നുണ്ടല്ലോ, പുള്ളിമാനല്ല (കുട്ടിക്കുപ്പായം) ഈചിരിയും, ഒരുകുടുക്ക (സുബൈദ) , കുറുകുറുമച്ചം (കുപ്പിവള) എന്നീ ഒപ്പനപ്പാട്ടുകളും, കറുത്ത കയ്യിലെ പഞ്ചവര്‍ണ്ണത്തത്ത പോലെ എന്ന കവ്വാലി സ്റ്റൈല്‍ ഗാനവും മറക്കാനൊക്കുമോ? (ലിസ്റ്റ് പൂര്‍ണ്ണമല്ല)

നല്ല സുറുമ(കായംകുളം കൊച്ചുണ്ണി)‌, ആട്ടേ പോട്ടെ ഇരിക്കട്ടെ, കണ്ടം ബെച്ചൊരു കോട്ടാണ്(കണ്ടം ബെച്ചൊരു കോട്ട്), മയില്‍പ്പീലിക്കണ്ണുകൊണ്ട് (കസവുതട്ടം), വണ്ടിക്കാരന്‍ ബീരാന്‍ കാക്കാ(പോര്‍ട്ടര്‍ കുഞ്ഞാലി), കസ്തൂരിത്തൈലം(കടല്‍പ്പാലം),പതിനാലാം രാവുദിച്ചത് , മൊഞ്ചത്തിപ്പെണ്ണേ (മരം) , രംസാനിലെ ചന്ദ്രികയോ (ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും.......നീണ്ടുപോകുന്ന നിരകളാണ് മാപ്പിളപ്പാട്ടുകള്‍ക്ക്. അവ പാവാടവേണം, റസൂലേ നിന്‍ വരവാലെ, ആയിരം കാതം, വറുത്ത പച്ചരി, തുടങ്ങിയവയിലൂടെ റംസാന്‍ നിലാവൊത്ത പെണ്ണല്ലേ (ബോയ് ഫ്രണ്ട്) ല്‍ വരെ എത്തി നില്‍ക്കുന്നു.

ഓര്‍മ്മയിലെ മാപ്പിളപ്പാട്ടുകളില്‍ നിറവായി നില്‍ക്കുന്ന ശബ്ദങ്ങള്‍ എല്‍ ആര്‍ ഈശ്വരിയുടേയും മെഹ്ബൂബിന്റെയും ആണ്. മറ്റുശബ്ദങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉച്ചാരണത്തിലെ മൌലികത മെഹ്ബൂബിനു മാത്രം അവകാശപ്പെടാവുന്നതാണ്. കണ്ടംബെച്ചൊരു കോട്ടും മറ്റും വേറെ ആരു പാടിയാലായിരുന്നു ഇതിലും മെച്ചമാവുക?

കറുപ്പിലും വെള്ളയിലും ഉള്ള നിഴല്‍ രൂപങ്ങളില്‍ നിന്ന് നിറങ്ങളുടേയും നിറഭേദങ്ങളുടേയും നിറവിലേക്കു വന്നപ്പോള്‍ കാഴ്ചയുടെ സൌന്ദര്യം കുറഞ്ഞു പോയോ? ‘എന്റെ വളയിട്ട കൈപിടിച്ച വിരുന്നുകാരനെ‘ കാണുമ്പോഴുള്ള ആനന്ദം ‘റംസാന്‍ നിലാവൊത്ത പെണ്ണി‘നെ കാണുമ്പോള്‍ ഇല്ല. തലമുറകളുടെ വ്യത്യാസവും ആകും കാരണം. കടുത്ത മുഖച്ചായങ്ങളും, തൊങ്ങല്‍ പിടിപ്പിച്ച വസ്ത്രാ‍ലങ്കാരങ്ങളും വെച്ചുകെട്ടല്‍ പോലെ അനുഭവപ്പെടുന്നു.

എന്തായാലും ഈ മാപ്പിളപ്പാട്ടുകള്‍ മുഴുവന്‍ കടും മധുരമാണ്. പതിനാലാം രാവിന്റെ മൊഞ്ചാണ്. പടച്ചോന്റെ പൂന്തോട്ടത്തിലെ വാടാത്ത പൂക്കളാണ്, മധുവൂറും മാതളക്കനികളാണ്. അതിന്റെ ലഹരിയില്‍ ഏഴാം ബഹറിന്റെ മട്ടുപ്പാവിലെ മഴവില്ലൂഞ്ഞാലയില്‍ ആടിപ്പാടി രസിക്കുകയാണ് മലയാളി.

(വിട്ടുപോയ പാട്ടുകള്‍ ഉണ്ട് തീര്‍ച്ചയായും. തല്‍ക്കാലം ഓര്‍മ്മച്ചെപ്പില്‍ പരതിയിട്ടു കിട്ടിയവ ചേര്‍ത്തെന്നേയുള്ളു.)

Read More...

'നീലത്താമര' വീണ്ടും

വളരെ വിരളമായെ ഇന്ന്‍ നമ്മള്‍ പുതിയ മലയാള സിനിമകള്‍ക്കും ഗാനങ്ങള്‍ക്കും വേണ്ടി കാതത്തിരിക്കുന്നുള്ളൂ . അത്തരത്തില്‍ ഒരു ചിത്രം ഇതാ വീണ്ടും.. എം ടി യുടെ 'നീലത്താമര' വീണ്ടും ..

ആദ്യത്തെ നീലത്താമാരയില്‍ ഗാനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ പതിപ്പില്‍ വിദ്യാസാഗര്‍ തയ്യാറാക്കിയ മൂന്നു ഗാനങ്ങള്‍ ഉണ്ടാകും

ഈ ചിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന ലോഗോയില്‍ ക്ലിക്കുക


Read More...

Tuesday, June 30, 2009

ഈണം

ഈണം ആല്‍ബം പുറത്തു വന്നു

കേള്‍ക്കുക അഭിപ്രായം അറിയിക്കുക ..

Read More...

Friday, June 26, 2009

ദേവസംഗീതത്തിന്റെ ഗുണഗ്രഹണം

മലയാള സംഗീതത്തിന്റെ ചക്രവര്‍ത്തിയായ ദേവരാജനെ കുറിച്ചുള്ള 20 ലേഖനങ്ങള്‍ MSI യില്‍ ചേര്‍ത്തിട്ടുണ്ട്. ഈ മഹാനായ സംഗീത സാമ്രാട്ടിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത് വായിക്കുക. ഈ ലേഖനങ്ങളെല്ലാം നമുക്ക് സ്കാന്‍ ചെയ്തു തന്നത് ദിലീപ് ആണ്. ദിലീപിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

ലേഖകര്‍ക്കും ചിത്രഭൂമിള്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട്

ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക

Read More...

Thursday, June 25, 2009

എ ജോയ് ഫൊര്‍ എവര്‍ (രവി മേനോന്‍)

ശ്രീ രവി മേനോന്‍ അടുത്തിടെ (June 28, 2009) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പാട്ടെഴുത്ത് പംക്തിയില്‍ കെ. ജെ. ജോയിയെ കുറിച്ചെഴുതിയ ലേഖനം . ഈ ലേഖനം നമ്മളുമായി പങ്കു വയ്ച്ചതിനു ശ്രീമതി ശ്രീദേവി പിള്ളയോട് കടപ്പെട്ടിരിക്കുന്നു






Read More...

ഈണം

ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി സംഗീതദേവതയ്ക്കു കാണിക്ക നല്‍കുന്നു. MSI യുടെ പ്രിയസുഹൃത്തായ കിരണ്‍സിന്റെ (MSL) യും സുഹൃത്തുക്കളുടേയും പരിശ്രമത്തില്‍ അണിയറയില്‍ ആദ്യ പ്രകാശനത്തിനു തയ്യാറെടുക്കുകയാണ് ‘ഈണം’ എന്ന സംഗീത ആല്‍ബം. ‘ഈണ‘ത്തെ MSI ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ നോക്കുക.

Read More...

Friday, June 19, 2009

തെറ്റുകള്‍ എവിടേയും സംഭവിക്കാം..

തെറ്റുകള്‍ മനുഷ്യസഹജമാണെന്ന് എന്നു വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കപ്പെടുന്നു. ശ്രീജു, 'ചോര ചുവന്ന ചോര' എന്ന സിനിമയുടെ EMI റികാര്‍ഡിന്റെ ചിത്രങ്ങള്‍ നിങ്ങള്‍ക്കായ്‌ താഴെ ചേര്‍ക്കുന്നു. ഈ സിനിമയില്‍ 'മാനത്തെ' എന്ന് തുടങ്ങുന്ന ഒരുഗാനമില്ല. ആ ഗാനം

"മനസ്സേ മനസ്സേ നിന്‍ മൗനതീരം..." എന്നാണ്‌

ഈ ഗാനം കേള്‍ക്കുവാന്‍ ഇവിടെ പോകുക



Read More...